മനാമ: ബഹ്റൈനില്‍ ഉന്നത തസ്‍തികകളില്‍ സ്വദേശിവൽക്കരണം കൂടുതല്‍ ശക്‌തമാക്കാനുള്ള നടപടികളുമായി അധികൃതര്‍. 2019 മുതലുള്ള കാലയളവില്‍ 66 സ്വദേശികളെ മുനിസിപ്പാലിറ്റി, നഗരകാര്യ, പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നത തസ്‍തികകളില്‍ നിയമിച്ചതായി മന്ത്രി ഇസ്സാം ഖലാഫ് അറിയിച്ചു.
ഇതോടെ ഇടത്തരം, ഉയര്‍ന്ന സ്‌ഥാനങ്ങളിലെ ഭരണപരമായ ചുമതലകളില്‍ 90 ശതമാനവും സ്വദേശികളെ നിയമിച്ചു കഴിഞ്ഞതായി അദ്ദേഹം വ്യക്‌തമാക്കി. മാത്രവുമല്ല വകുപ്പ് തലവൻമാരുടെയും യൂണിറ്റ് മേധാവികളുടെയും തസ്‍തികകള്‍ സ്വദേശികള്‍ക്ക് നല്‍കുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊതുമേഖലയിലെ സുപ്രധാന സ്‌ഥാനങ്ങള്‍ സ്വദേശികള്‍ക്ക് നല്‍കി അവരെ ശാക്‌തീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടികള്‍.
മന്ത്രാലയത്തില്‍ പുതിയതായി ജോലിയില്‍ പ്രവേശിപ്പിച്ച സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നൽകുമെന്നും അധികൃതർ അറിയിച്ചു. ഇവർക്ക് പരിശീലനം നൽകി അടിസ്‌ഥാന സൗകര്യം, റോഡുകള്‍, സാനിറ്ററി ഡ്രെയിനേജ്, പൊതുപാര്‍ക്കുകള്‍, ഗാര്‍ഡനുകള്‍ തുടങ്ങിയവയുടെ നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാന്‍ പ്രാപ്‍തരാക്കും; മന്ത്രി ഇസ്സാം ഖലാഫ് വ്യക്‌തമാക്കി.
Read Also: അമേരിക്കൻ ഫാസ്‌റ്റ് ഫുഡ് കമ്പനിയായ ‘പോപെയസ്’ ഇന്ത്യയിലേക്ക്