വെള്ളമുണ്ട: ശക്‌തമായ മഴയിൽ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ശനിയാഴ്‌ച ഉച്ചയോടെ 766.50 മീറ്ററായായാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലം കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 763.60 ആയിരുന്നു ജലനിരപ്പ്. എന്നാൽ ജലനിരപ്പ് 773.90 മീറ്റർ എത്തിയാൽ മാത്രമേ ഷട്ടർ തുറക്കേണ്ടതായി വരികയുള്ളൂ എന്ന് ഡാം അധികൃതർ അറിയിച്ചു.
മഴ ഇതേരീതിയിൽ തുടർന്നാലും അടുത്ത ദിവസങ്ങളിലൊന്നും ഷട്ടർ തുറക്കേണ്ട അവസ്‌ഥ വരില്ല. എന്നാൽ മഴയ്‌ക്ക് ഇനിയും ശക്‌തി കൂടിയാൽ സ്‌ഥിതി മാറും. മുൻ വർഷങ്ങളിൽ ഷട്ടർ തുറന്നതും തുടർന്നുണ്ടായ വെള്ളപ്പൊക്കവും വലിയ വിവാദത്തിനാണ് വഴിവച്ചത്. അണക്കെട്ട് നിറയുന്നതു വരെ കാത്തിരുന്ന് ഒരുമിച്ച് വെള്ളം തുറന്നു വിടുന്ന പ്രക്രിയ ഉണ്ടാവില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്. അഞ്ചു കിലോമീറ്റർ പരിധിയിൽ മുന്നറിയിപ്പ് നൽകുന്നതിനുള്ള സൈറൺ അടക്കമുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
Read also: സംസ്‌ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ