തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകളും തിയേറ്ററുകളും രാത്രി ഒൻപത് മണി വരെ പ്രവർത്തിപ്പിക്കാമെന്ന് സെക്രട്ടറി വിപി ജോയ്. വിവാഹം അടക്കമുള്ള പരിപാടികൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കടകളും ഹോട്ടലുകളും ടേക് എവേ കൗണ്ടറുകളും ഹോം ഡെലിവറിയും പ്രോൽസാഹിപ്പിക്കണം.
ട്യൂഷൻ നടത്തിപ്പ് കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് നടത്തണം. അത്യാവശ്യമല്ലാത്ത പരിപാടികൾ നീട്ടിവെക്കണം. ഉൽസവങ്ങളുടെ നടത്തിപ്പിനും 150 പേരെന്ന നിബന്ധന നിർബന്ധമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കൂടാതെ രോഗവ്യാപനം കുറക്കുന്നതിനായി കോവിഡ് വാക്‌സിനേഷൻ ക്യാംപയിൻ ശക്‌തമാക്കുമെന്നും, ഇതുവരെ സംസ്‌ഥാനത്ത് 50 ലക്ഷം പേർക്ക് വാക്‌സിന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആളുകൾ സർക്കാരിനോട് സഹകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുയോഗങ്ങളും മറ്റും 2 മണിക്കൂർ ആയി ചുരുക്കണമെന്നും, യോഗങ്ങൾ പരമാവധി ഓൺലൈനായി നടത്തണമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: കെഎം ഷാജിയുടെ വീട്ടിലെ റെയ്‌ഡ്; വിജിലന്‍സ് റിപ്പോർട് സമർപ്പിച്ചു