ബംഗാൾ, അസം രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ

By Trainee Reporter, Malabar News
പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
Ajwa Travels

കൊൽക്കത്ത: അസമിലെയും പശ്‌ചിമ ബംഗാളിലെയും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം. ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക.

തൃണമൂൽ കോൺഗ്രസും ബിജെപിയും ശക്‌തമായ പ്രചാരണ തിരക്കിലാണ്. നന്ദിഗ്രാമിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നാളെ വീണ്ടും റോഡ് ഷോക്ക് എത്തും. ആദ്യ ഘട്ട വോട്ടെടുപ്പിൽ സംഘർഷങ്ങൾ ഉണ്ടായതിന്റെ പശ്‌ചാത്തലത്തിൽ കൂടുതൽ സായുധ സേനയെ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളിൽ വിന്യസിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ അടക്കം തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. അമിത് ഷാ അടക്കമുള്ള ബിജെപിയുടെ ദേശീയ നേതാക്കൾ നാളെ നന്ദിഗ്രാമിൽ റോഡ് ഷോ നടത്തും. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബംഗാളിൽ പ്രചാരണത്തിന് എത്താൻ ഇനിയും വൈകും. ഏപ്രിൽ 6ന് ശേഷം ബംഗാളിൽ റാലികൾ നടത്തിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലെ വോട്ടെടുപ്പ് കഴിയുന്നതിന് മുൻപ് ബംഗാളിൽ പോയാൽ തിരിച്ചടി ഉണ്ടാകുമെന്ന നിഗമനമാണ് ഇതിന്റെ അടിസ്‌ഥാനം.

Read also: പ്രചാരണം അവസാന ഘട്ടത്തിൽ; പ്രധാനമന്ത്രിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE