കൊൽക്കത്ത: അസമിലെയും പശ്‌ചിമ ബംഗാളിലെയും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം. ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക.
തൃണമൂൽ കോൺഗ്രസും ബിജെപിയും ശക്‌തമായ പ്രചാരണ തിരക്കിലാണ്. നന്ദിഗ്രാമിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നാളെ വീണ്ടും റോഡ് ഷോക്ക് എത്തും. ആദ്യ ഘട്ട വോട്ടെടുപ്പിൽ സംഘർഷങ്ങൾ ഉണ്ടായതിന്റെ പശ്‌ചാത്തലത്തിൽ കൂടുതൽ സായുധ സേനയെ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളിൽ വിന്യസിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ അടക്കം തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. അമിത് ഷാ അടക്കമുള്ള ബിജെപിയുടെ ദേശീയ നേതാക്കൾ നാളെ നന്ദിഗ്രാമിൽ റോഡ് ഷോ നടത്തും. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബംഗാളിൽ പ്രചാരണത്തിന് എത്താൻ ഇനിയും വൈകും. ഏപ്രിൽ 6ന് ശേഷം ബംഗാളിൽ റാലികൾ നടത്തിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലെ വോട്ടെടുപ്പ് കഴിയുന്നതിന് മുൻപ് ബംഗാളിൽ പോയാൽ തിരിച്ചടി ഉണ്ടാകുമെന്ന നിഗമനമാണ് ഇതിന്റെ അടിസ്‌ഥാനം.
Read also: പ്രചാരണം അവസാന ഘട്ടത്തിൽ; പ്രധാനമന്ത്രിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്