ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് പാലക്കാട്ടേക്ക് നീട്ടിയേക്കും; മലയാളികൾക്ക് നേട്ടം

ഈ മാസം അവസാനം ആരംഭിക്കുന്ന ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്‌പ്രസ് അഞ്ചു മണിക്കൂർ കൊണ്ടാണ് കോയമ്പത്തൂരിലെത്തുക.

By Trainee Reporter, Malabar News
Vande Bharat express
Rep. Image
Ajwa Travels

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്‌പ്രസ് ഭാവിയിൽ പാലക്കാട്ടേക്ക് കൂടി നീട്ടുന്നത് പരിഗണനയിൽ. ഈ മാസം അവസാനം ആരംഭിക്കുന്ന ബെംഗളൂരു- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്‌പ്രസ് അഞ്ചു മണിക്കൂർ കൊണ്ടാണ് കോയമ്പത്തൂരിലെത്തുക. സർവീസ് പാലക്കാട്ടേക്ക് കൂടി നീട്ടിയാൽ മലയാളികൾക്കും ഏറെ ഗുണകരമാകും.

പകൽ ട്രെയിനിനായി സർവീസ് തുടങ്ങുന്നതോടെ മലയാളികൾക്ക് കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്ക് കണക്ഷൻ ട്രെയിൻ കിട്ടാനും എളുപ്പമാണ്. റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ റൂട്ടും സമയ പട്ടികയും പുറത്തിറക്കും. നിലവിൽ ഈ റൂട്ടിലോടുന്ന ഉദയ് എക്‌സ്‌പ്രസ് ആറ് മണിക്കൂർ 45 മിനിറ്റ് കൊണ്ടാണ് കോയമ്പത്തൂരിൽ എത്തുന്നത്.

ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് രണ്ടു പാതകളുണ്ട്. കെആർ പുരം- വൈറ്റ് ഫീൽഡ്- ബംഗാർപേട്ട്-കുപ്പം സേലം വഴി 432 കിലോമീറ്ററും ബാനസവാടി- ഹൊസൂർ- സേലം വഴി 379 കിലോമീറ്ററുമാണുള്ളത്. ഇതിൽ ബാനസവാടി-ഹൊസൂർ പാതയുടെ ഇരട്ടിപ്പിക്കൽ ഇനിയും പൂർത്തിയാകാനുണ്ട്.

ഉദയ് എക്‌സ്‌പ്രസ് പാലക്കാട്ടേക്ക് നീട്ടാൻ ഏറെ മുറവിളികൾ ഉയർന്നെങ്കിലും തീരുമാനമായില്ല. ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 2.15ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ഉദയ് എക്‌സ്‌പ്രസ് രാത്രി ഒമ്പതിനാണ് കോയമ്പത്തൂരിൽ എത്തുന്നത്. പുലർച്ചെ 5.45ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടു ഉച്ചക്ക് 12.30ന് ബെംഗളൂരുവിലും എത്തും.

Most Read| യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ഡൊണാൾഡ് ട്രംപിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE