തിരുവനന്തപുരം : നാളെ മുതൽ സംസ്‌ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കില്ല. ബാറുകൾ നാളെ മുതൽ അടച്ചിടുമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കുന്നത്. എന്നാൽ തുടർന്ന് വിൽപന ശാലകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കിയ സാഹചര്യത്തിലാണ് ബിവറേജുകൾ അടച്ചിടാൻ തീരുമാനമെടുത്തത്. കൂടാതെ ബദൽ മാർഗങ്ങൾ സംബന്ധിച്ചുള്ള തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ വ്യക്‌തമാക്കി.
ബാറുകൾ, ജിമ്മുകൾ, സിനിമാ തിയേറ്റർ, ഷോപ്പിംഗ് മാൾ, ക്‌ളബ്, സ്‌പോർട്സ് കോംപ്ളക്‌സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യ വിൽപനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരുമെന്നാണ് ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
അതേസമയം തന്നെ ഇന്ന് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 21,890 ആണ്. കൂടാതെ 28 പേർ ഇന്ന് കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു. നിലവിൽ സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2,32,812 ആണ്. ഇതിനൊപ്പം തന്നെ സംസ്‌ഥാനത്ത് നിലവിൽ മാരകശേഷിയുള്ള കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയതായും മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
Read also : സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി