ഭോപ്പാൽ വാതക ദുരന്തം; തിരുത്തൽ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്

1984ൽ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് അധിക നഷ്‌ടപരിഹാരം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ തിരുത്തൽ ഹരജിയിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക.

By Trainee Reporter, Malabar News
supreme court
Ajwa Travels

ന്യൂഡെൽഹി: ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് അധിക നഷ്‌ടപരിഹാരം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ തിരുത്തൽ ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. 1984ൽ ഭോപ്പാലിലെ ഇന്നത്തെ ഡൗ കെമിക്കൽസിന്റെ ഉടമസ്‌ഥതയിലുള്ള യൂണിയൻ കാർബൈഡ് കോർപറേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

മൂവായിരത്തിലധികം പേരുടെ ജീവൻ എടുക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തുകയും ചെയ്‌ത ദുരന്തത്തിന്റെ ഇരകൾക്ക് അധിക നഷ്‌ടപരിഹാരം നൽകുന്നതിന് ഡൗ കെമിക്കൽസിൽ നിന്ന് 7,844 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജിയിൽ വാദം കേട്ടതിന് ശേഷം ജസ്‌റ്റിസ്‌ എസ്‌കെ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

നഷ്‌ടപരിഹാരം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2010 ഡിസംബറിലാണ് കേന്ദ്രം സുപ്രീം കോടതിയിൽ തിരുത്തൽ ഹരജി നൽകിയത്. 1987ൽ ജില്ലാ ജഡ്‌ജി ജുഡീഷ്യൽ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് 470 ദശലക്ഷം യുഎസ് ഡോളറിന്റെ(715 കോടി രൂപ) ഒത്തുതീർപ്പ് നടന്നിരുന്നു. ജസ്‌റ്റിസ്‌ സഞ്‌ജയ്‌ കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിക്കുക.

Most Read: ബ്രഹ്‌മപുരത്തെ തീ പൂർണമായി അണച്ചു; 48 മണിക്കൂർ ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE