പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ടുകോടി വിലവരുന്ന 125 കിലോ കഞ്ചാവ്

By Staff Reporter, Malabar News
ganga raid_malabar news
വാളയാറിൽ നിന്നും പിടികൂടിയ കഞ്ചാവ്
Ajwa Travels

പാലക്കാട്: വാളയാര്‍ ടോള്‍ പ്‌ളാസക്ക് സമീപം വന്‍ കഞ്ചാവ് വേട്ട. ക്രിസ്‌മസ്-പുതുവല്‍സര ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലൊഴുക്കാന്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നെത്തിച്ച 125 കിലോ ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്.

സംഭവത്തില്‍ പട്ടാമ്പി സ്വദേശി വിജേഷ്, പയ്യന്നൂര്‍ സ്വദേശി ഷിനോജ്, എറണാകുളം സ്വദേശികളായ രാജേഷ്, സിസ്‌കണ്‍ എന്നിവരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കൊച്ചി കേന്ദ്രീകരിച്ച് വില്‍പന നടത്തായിരുന്നു ഇവരുടെ ശ്രമം.

മധുരക്കിഴങ്ങ് ചാക്കുകള്‍ക്കിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തിയ മിനിലോറിക്ക് പൈലറ്റ് വാഹനമായി ആഡംബര കാറില്‍ രണ്ടുപേര്‍ മുന്നില്‍ സഞ്ചരിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. ആന്ധ്രയിലെ വിശാഖപട്ടണത്തുള്ള പാടയിലു എന്ന സ്‌ഥലത്തു നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നും ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി നടത്തുന്ന ലോബിയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അധികൃതര്‍ വ്യക്‌തമാക്കി.

പാലക്കാട് അതിര്‍ത്തി കടന്ന് ഇക്കുറി കൂടുതല്‍ ലഹരി ഒഴുകാന്‍ സാധ്യതയുണ്ടെന്നാണ് എക്‌സൈസ്-പോലീസ് സംഘം വിലയിരുത്തുന്നത്. വാളയാറില്‍ വച്ച് കഴിഞ്ഞ ദിവസം എംഡിഎംഎ പിടികൂടിയിരുന്നു. ഇപ്പോള്‍ പിടിച്ചെടുത്ത ലോഡിന് വിപണിയില്‍ രണ്ടുകോടി രൂപ വില വരുമെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി എസ് രാജന്‍ പറയുന്നത്. പിടിയിലായ നാലുപേര്‍ക്കെതിരെ ലഹരികടത്തുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Malabar News: വയസ് അറുപത്തിയാറ്, എന്നാല്‍ അബ്‌ദുള്‍ ലത്തീഫിനിത് കന്നിവോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE