തിരൂര്‍: മലപ്പുറത്തെ അബ്‌ദുള്‍ ലത്തീഫ് ആകാംക്ഷയോടെയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. നാല്‍പത്തിമൂന്ന് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചെത്തിയ അബ്‌ദുള്‍ ലത്തീഫ് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ്. ഇതില്‍ കൗതുകമെന്താണെന്നല്ലേ? തന്റെ അറുപത്തിയാറാം വയസിസിൽ കന്നി വോട്ട് ചെയ്യാനാണ് മലപ്പുറം തിരൂര്‍ സ്വദേശിയായ അബ്‌ദുള്‍ ലത്തീഫ് ഒരുങ്ങുന്നത്!
ഏതാണ്ട് ഇരുപത്തിയെട്ട് തിരഞ്ഞെടുപ്പുകള്‍ നാല്‍പത്തിമൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ മാറിവന്നെങ്കിലും അബ്‌ദുള്‍ ലത്തീഫിന് അന്നൊന്നും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഇത്തവണ പ്രവാസജീവിതത്തോട് വിട പറഞ്ഞു നാട്ടിലെത്തിയപ്പോള്‍ അബ്‌ദുള്‍ ലത്തീഫ് ആദ്യം ചെയ്‌തത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലാണ്.
ഇതിനോടകം തന്നെ മുന്നണികള്‍ പലതവണ അറുപത്തിയാറുകാരന്റെ ആദ്യവോട്ടിനായി ലത്തീഫിനെ തേടിയെത്തി. എന്നാല്‍ ആര്‍ക്ക് വോട്ടുചെയ്യുമെന്ന കാര്യം അദ്ദേഹം രഹസ്യമായി തന്നെ വെച്ചിരിക്കുകയാണ്. ചെറിയമുണ്ടം പഞ്ചായത്തിലെ 12ആം വാര്‍ഡിലാണ് അബ്‌ദുള്‍ ലത്തീഫിന്റെ വോട്ട്. മലപ്പുറം ഉള്‍പ്പടെ നാല് ജില്ലകളില്‍ മൂന്നാം ഘട്ടമായി 14നാണ് തിരഞ്ഞെടുപ്പ് നടക്കുക.
Malabar News: വോട്ടെടുപ്പ് കഴിഞ്ഞു; ഇനി ബൂത്തുകളും പരിസരവും വൃത്തിയാക്കല്‍