ബിഹാര്‍; മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; തേജസ്വി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി

By Staff Reporter, Malabar News
national image_malabar news
Tejashwi Yadav
Ajwa Travels

പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍- കോണ്‍ഗ്രസ് മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ഒടുവിലാണ് സഖ്യം സീറ്റ് ധാരണയിലെത്തുന്നത്.

തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റുകളില്‍ ആര്‍ജെഡി 144 സീറ്റുകളിലും കോണ്‍ഗ്രസ് 70 സീറ്റുകളിലും മല്‍സരിക്കും. കൂടാതെ ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളും മല്‍സരത്തിനായി പങ്കിട്ടെടുത്തു. സിപിഐ (എം-എല്‍) 19 സീറ്റുകളിലും സിപിഐ 6 സീറ്റുകളിലും സിപിഎം 4 സീറ്റുകളിലുമാണ് മല്‍സരിക്കുക. വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ 144 സീറ്റുകളില്‍ വിജയിക്കുമെന്ന് ആര്‍ജെഡി മുഖ്യമന്ത്രി സ്ഥനാര്‍ത്ഥി തേജശ്വി യാദവ് പ്രഖ്യാപിച്ചു.

അതേസമയം സീറ്റ് വിഭജനത്തില്‍ അതൃപ്‌തി രേഖപ്പെടുത്തിയ വിഐപി പാര്‍ട്ടി പത്ര സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി. സഖ്യം തങ്ങളെ വഞ്ചിച്ചതായും മാദ്ധ്യമങ്ങളെ നാളെ കാണുമെന്നും വിഐപി പാര്‍ട്ടി നേതാവ് മുകേഷ് സാഹ്‌നി ആരോപിച്ചു.

 ഒക്‌ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നീ തീയതികളില്‍ മൂന്ന് ഘട്ടങ്ങളായാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 10ന് നടക്കും.

Read Also: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE