തിരുവനന്തപുരം : സോളാര്‍ കേസില്‍ പ്രതി ബിജു രാധാകൃഷ്‌ണന് ആറ് വര്‍ഷം തടവും പിഴയും വിധിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് ബിജു രാധാകൃഷ്‌ണന് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
2012 ലാണ് കേസിനാസ്‌പദമായ സംഭവങ്ങള്‍ നടന്നത്. കേസിന്റെ വിചാരണ ഒരു വർഷം മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു. സോളാര്‍ ഉപകരണങ്ങളുടെ വിതരണ അവകാശം നേടാനായാണ് മുന്‍ മുഖ്യമന്ത്രിയുടെ പേരിലുള്ള വ്യാജ കത്ത് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. കോടതിയില്‍ സ്വമേധയാ കുറ്റം സമ്മതിച്ച ബിജു രാധാകൃഷ്‌ണന്‍ ഇതിനോടകം തന്നെ 4 വർഷം തടവ് അനുഭവിച്ചിട്ടുണ്ട്. അതിനാൽ ശിക്ഷയില്‍ ഇളവ് നൽകാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
സോളാര്‍ ഉപകരണങ്ങളുടെ വിതരണ കമ്പനിയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് മുന്‍ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജക്കത്ത് നിര്‍മ്മിച്ചത്. ഇത് ഉപയോഗിച്ച് ഏകദേശം 75 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. എറണാകുളത്തെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നുമാണ് മുന്‍ മുഖ്യമന്ത്രിയുടെ പേരിലുള്ള വ്യാജകത്ത് നിര്‍മ്മിച്ചത്. ഈ സ്ഥാപനത്തിന്റെ ഉടമയായ ഫെനിയെയും കേസിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് മാപ്പ് സാക്ഷിയാക്കി വെറുതെ വിടുകയായിരുന്നു.
Read also : പ്രതിഫലം കുറച്ച് ടോവിനോയും ജോജുവും; താരങ്ങളെ വിലക്കിയെന്ന അഭ്യൂഹം തള്ളി നിര്‍മ്മാതാക്കള്‍