കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍ദേശം മുന്നോട്ട് വന്നിരുന്നു. താരങ്ങള്‍ എല്ലാവരും ഇക്കാര്യം അംഗീകരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. ഇതിന്റെ പേരില്‍ ആരെയും സിനിമ മേഖലയില്‍ വിലക്കില്ലെന്ന നിലപാടും സംഘടന വ്യക്തമാക്കി. പ്രതിഫലം കുറക്കാത്തതിന്റെ പേരില്‍ ടോവിനോ തോമസിനെയും ജോജു ജോര്‍ജ്ജിനെയും വിലക്കിയേക്കും എന്ന അഭ്യൂഹം തെറ്റാണെന്നും ഇവര്‍ തങ്ങളുടെ പുതിയ സിനിമളിൽ പ്രതിഫലം കുറക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രതിഫലം കുറക്കുന്നതിന്റെ ഭാഗമായി തന്റെ പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ് പ്രതിഫലം 50 ലക്ഷത്തില്‍ നിന്നും 30 ലക്ഷമായി കുറക്കുകയും ടോവിനോ തോമസ് അടുത്ത ചിത്രത്തില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാന്‍ തയ്യാറായെന്നും അറിയിച്ചു. സിനിമ വിജയിച്ചാല്‍ നിര്‍മ്മാതാവ് നല്‍കുന്ന ഷെയര്‍ പ്രതിഫലമായി സ്വീകരിക്കാമെന്നാണ് ടോവിനോ അറിയിച്ചത്.
Read also : അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് മേഖലകളിലെ പോലെ തന്നെ സിനിമ മേഖലയിലും നിരവധി പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. സിനിമകള്‍ പഴയ രീതിയില്‍ റിലീസ് ചെയ്യാനോ ലാഭം നേടാനോ കഴിയുന്ന സാഹചര്യമല്ലാത്തതിനാല്‍ ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ് കുറക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിനായി താരങ്ങളും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പ്രവര്‍ത്തകരും തങ്ങളുടെ പ്രതിഫലം കുറക്കണമെന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം താര സംഘടനയായ അമ്മയിലും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയിലും അറിയിച്ചിരുന്നു. ഇരു സംഘടനകളും തീരുമാനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായി അറിയിക്കുകയും ചെയ്‌തിരുന്നു.
പ്രമുഖ താരങ്ങള്‍ അടക്കം എല്ലാവരും തങ്ങളുടെ പ്രതിഫലം കുറച്ച സാഹചര്യത്തിലാണ് രണ്ട് യുവ നടന്‍മാര്‍ പ്രതിഫലം കുറക്കാതെ കൂട്ടി ചോദിച്ചത് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതിയായി ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് അവരോട് പ്രതിഫലം കുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം ആകുന്ന വരെ സിനിമയുടെ നിമ്മാണം നിര്‍ത്തിവെക്കാനും സംഘടന ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ താരങ്ങള്‍ പ്രതിഫലം കുറച്ചെന്ന വാര്‍ത്തകള്‍ നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നത്.
Read also : അറിയാം ഒക്‌ടോബറിലെ മികച്ച ബിഎസ്എന്‍എല്‍ ഓഫറുകള്‍