ബിംസ്‌റ്റെക് ഉച്ചകോടി; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൊളംബോയിൽ

By Staff Reporter, Malabar News
s-jayashankar
Ajwa Travels

കൊളംബോ: ബിംസ്‌റ്റെക് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഇന്ന് കൊളംബോയില്‍ നടക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടക്കമുള്ള ഏഴ് അംഗ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. വര്‍ത്തമാനകാല അന്താരാഷ്‌ട്ര സാഹചര്യമാണ് യോഗം പ്രധാനമായും വിലയിരുത്തുന്നത്.

വാണിജ്യ വ്യാപാര മേഖലകളില്‍ ബന്ധം ശക്‌തമാക്കാന്‍ ബിംസ്‌റ്റെക് തീരുമാനിക്കും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയവും യോഗം ചെയ്യും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ശ്രീലങ്കന്‍ നേതാക്കളുമായുള്ള എല്ലാ സുപ്രധാന ഉഭയകക്ഷി ചര്‍ച്ചകളിലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.

സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയെ സഹായിക്കുന്ന പുതിയ പ്രഖ്യാപനങ്ങള്‍ ഇന്ത്യ നടത്തിയതിന് ശേഷമുള്ള വിദേശകാര്യമന്ത്രിയുടെ ആദ്യ ലങ്കാ സന്ദര്‍ശനമാണിത്. മാലിദ്വീപ് സന്ദര്‍ശനം അവസാനിപ്പിച്ചതിന് ശേഷമാണ് ജയശങ്കര്‍ കൊളംബോയിലെത്തിയത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ളാദേശ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ ഏഴ് രാജ്യങ്ങളാണ് ബിംസ്‌റ്റെക് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

Read Also: റഷ്യ-യുക്രൈൻ ചർച്ച ഇന്ന്; പ്രതീക്ഷയോടെ ലോക രാജ്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE