ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യഹരജി കർണാടക ഹൈക്കോടതി ജൂൺ 2ന് പരിഗണിക്കും.
ലഹരിയിടപാട് കേസിലെ പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് തന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടില്ലെന്ന സത്യവാങ്മൂലം ബിനീഷ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം അക്കൗണ്ടിൽ കണ്ടെത്തിയ 5.17 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്തുന്ന രേഖകൾ ഹാജരാക്കാൻ ബിനീഷ് കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്‌തു. ബിനീഷിന്റെ അക്കൗണ്ടിൽ എത്തിയ പണത്തിന് വ്യക്‌തമായ വിശദീകരണം നൽകാൻ അഭിഭാഷകന് സാധിക്കുന്നില്ലെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു.
കാൻസർ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്‌ണനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ ഹരജിയിലെ പ്രധാന ആവശ്യം. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ബിനീഷ് റിമാൻഡിൽ കഴിയുന്നത്.
Read Also: കേന്ദ്രഫണ്ട് നിലച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് താളംതെറ്റുന്നു