തിരുവനന്തപുരം: മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര ഫണ്ട് നിലച്ചിട്ട് അഞ്ച് മാസം പിന്നിടുന്നു. കേന്ദ്രത്തിന്റെ വീഴ്‌ചയെ തുടർന്ന് താളം തെറ്റിയിരിക്കുകയാണ് സോഷ്യല്‍ ഓഡിറ്റ് സംവിധാനം. ഏകദേശം അഞ്ച് മാസത്തോളമായി സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺമാർക്ക് ശമ്പളം ലഭിച്ചിട്ടില്ല.
തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെയ്‌ത് തീർക്കുന്ന എല്ലാ പ്രവർത്തികളും ഗ്രാമസഭ വിളിച്ചുകൂട്ടി സോഷ്യൽ ഓഡിറ്റ് ചെയ്യണമെന്നാണ് ചട്ടം. സംസ്‌ഥാനത്തെ തൊഴിലുറപ്പ് പ്രവൃത്തികള്‍ ഓഡിറ്റ് ചെയ്യാനായി സർക്കാർ രൂപീകരിച്ച സ്വാതന്ത്ര സ്‌ഥാപനമാണ് സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി.
ഇതിന് കീഴിൽ ജോലി ചെയ്യുന്ന രണ്ടായിരത്തിലധികം ജീവനക്കാര്‍ക്കാണ് ശമ്പള കുടിശിക നല്‍കാനുള്ളത്. കേന്ദ്രത്തിന്റെ അനാസ്‌ഥയാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ പറയുന്നു. പദ്ധതിയുടെ ഭാഗമായി അവസാന ഗഡു ലഭിച്ചത് രണ്ട് വര്‍ഷം മുമ്പാണ്. സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കത്ത് കൊടുത്തെങ്കിലും കേന്ദ്രം ഇതുവരെയും മറുപടിയൊന്നും നല്‍കിയിട്ടില്ല.
Read Also: ഇന്ധന വിലയിൽ ഇന്നും വർധനവ്