പാറ്റ്ന: ചിരാഗ് പാസ്വാന്‍ എന്‍ ഡി എ വിട്ടതിന് പിന്നില്‍ പ്രശാന്ത് കിഷോറാണെന്ന് ബി ജെ പി. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിരാഗ് പാസ്വാന്‍ പുറത്തുപോകാന്‍ കാരണം പ്രശാന്ത് കിഷോറിന്റെ ഉപദേശമാണെന്നും ബീഹാറിലില്ലെങ്കിലും ചിരാഗ് പാസ്വാന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത് കിഷോറാണെന്നും ബി ജെ പി ആരോപിച്ചു.
എന്നാൽ പ്രശാന്ത് കിഷോര്‍ ഈ വാദങ്ങള്‍ നിരസിച്ച് രംഗത്ത് വന്നു. നിലവില്‍ ബീഹാറിലെ രാഷ്‌ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ചിരാഗുമായുള്ള അവസാന കൂടിക്കാഴ്‌ച നിതീഷ് കുമാറിന്റെ വീട്ടില്‍, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു എന്നും പ്രശാന്ത് കഷോര്‍ പറഞ്ഞു. ചിരാഗ് പാസ്വാന്‍ സഖ്യം വിട്ടതിന്റെ പഴി തന്റെ മേല്‍ ചാരാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി
ചിരാഗ് പസ്വാനെതിരെ ഒരുതരത്തിലുള്ള പരസ്യ വിമര്‍ശനവും ബി ജെ പി ഇതുവരെ നടത്തിയിട്ടില്ല. തനിക്ക് ബി ജെ പിയുമായി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ചിരാഗ് പാസ്വാനും വ്യക്‌തമാക്കിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ചിരാഗ് പാസ്വാന്‍ പുറത്തുപോയതിന് പിന്നില്‍ പ്രശാന്ത് കിഷോറാണെന്ന തരത്തില്‍ ബി ജെ പി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുന്‍പ് നരേന്ദ്രമോദിയുടെയും നിതീഷ് കുമാറിന്റെയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രശാന്ത് കിഷോറിന്റെ നീക്കങ്ങളായിരുന്നു. നിതീഷ് കുമാറിന്റെ നിലപാടുകളോടുള്ള കടുത്ത എതിര്‍പ്പ് കാരണമാണ് പ്രശാന്ത് കിഷോര്‍ ജെ ഡി യു വിട്ട് പുറത്തുപോയത്.
Read also: ഹത്രസ്: സംസ്‌കാരം അനുവാദം കൂടാതെയെന്ന് കുടുംബം കോടതിയില്‍