ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടന; കണ്ണന്താനവും ശോഭയും ‘ഔട്ട്’, മുരളീധരനും കുമ്മനവും ‘ഇൻ’

By Desk Reporter, Malabar News
BJP-National-Executive-Committee-reorganized
വി മുരളീധരൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ
Ajwa Travels

ന്യൂഡെൽഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു. 80 അംഗ ദേശീയ നിര്‍വാഹക സമിതിയിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനെയും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെയും ഉൾപ്പെടുത്തി. പ്രത്യേക ക്ഷണിതാക്കളായി മെട്രോമാന്‍ ഇ ശ്രീധരനേയും പികെ കൃഷ്‌ണദാസിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയില്‍ തുടരും. അതേസമയം മെട്രോമാന്‍ ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. ബിജെപി കേരള അധ്യക്ഷൻ എന്ന നിലയിൽ കെ സുരേന്ദ്രനും ​ദേശീയ ഉപാധ്യക്ഷനെന്ന നിലയിൽ എപി അബ്‌ദുള്ളക്കുട്ടിയും ദേശീയ നിര്‍വാഹക സമിതിയിൽ ഇടം നേടി. എന്നാൽ, അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനെയും നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി.

ഒ രാജഗോപാലും നിര്‍വാഹക സമിതി പട്ടികയില്‍ ഇല്ല. പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്. എപി അബ്‌ദുള്ളക്കുട്ടി വൈസ് പ്രസിഡണ്ടായും ടോം വടക്കന്‍ വക്‌താവായും തുടരും.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് നിർവാഹക സമിതി അംഗങ്ങളെ നിർദേശിച്ചത്. 80 അംഗ നിർവാഹക സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്‌കരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. 50 പ്രത്യേക ക്ഷണിതാക്കളും 179 സ്‌ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്.

Most Read:  ഡെൽഹി കലാപക്കേസ്; പോലീസ് അനാസ്‌ഥയെ വിമർശിച്ച ജഡ്‌ജിക്ക് സ്‌ഥലംമാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE