കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ എട്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ വടക്കൻ കൊൽക്കത്തയിൽ ബോംബ് ആക്രമണം. മഹാജതി സദാൻ ഓഡിറ്റോറിയത്തിന് സമീപം അജ്‌ഞാതർ ബോംബ് എറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
കാറിൽ സഞ്ചരിക്കവേ അജ്‌ഞാതർ ബോംബ് എറിയുക ആയിരുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് പുരോഗമിക്കുകയാണ്. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ആകെ 285 സ്‌ഥാനാർഥികള്‍ ജനവിധി തേടുന്ന ഈ ഘട്ടത്തില്‍ മാള്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ബും, നോര്‍ത്ത് കൊല്‍ക്കത്ത തുടങ്ങിയ മേഖലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 84 ലക്ഷത്തോളം സമ്മതിദായകര്‍ 11,860 പോളിംഗ് ബൂത്തുകളിലാണ് വോട്ട് ചെയ്യുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
Read Also: വിവി പ്രകാശിന്റെ വിയോഗം; സഹോദരനെ നഷ്‌ടപ്പെട്ട വേദനയെന്ന് രമേശ് ചെന്നിത്തല