തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് ഉൾപ്പടെ മണിക്കൂറുകളോളം പരിശോധന നടത്തി. സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. 11.30യോടെയാണ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സെക്രട്ടേറിയറ്റിന് മുന്നിലും സമീപ പ്രദേശങ്ങളിലും പരിശോധന ആരംഭിച്ചത്.
കന്റോണ്‍മെന്റ് സിഐ അടക്കമുള്ള പോലീസ് സംഘവും ഇവർക്കൊപ്പം എത്തിയിരുന്നു. രാത്രിയോടെ സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ കോളെത്തുകയായിരുന്നു. ഈ കോളിന് പിന്നില്‍ മാനസിക വിഭ്രാന്തിയുള്ള യുവാവാണ് എന്ന സ്‌ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്.
ഇയാളെ മാറാനെല്ലൂര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തുവെന്നാണ് സൂചന. തുടര്‍ന്ന് പുലർച്ചെ വരെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സെക്രട്ടേറിയറ്റിനുള്ളില്‍ പരിശോധന നടത്തിയിരുന്നു. സെക്രട്ടേറിയേറ്റിലെ എല്ലാ കെട്ടിടങ്ങളിലും സംഘം പരിശോധന നടത്തി.
Read Also: കശ്‌മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്; ഇന്ന് നിർണായക വിധി