കൊല്ലം: അഞ്ചലിൽ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തടിക്കാട് സ്വദേശികളായ അൻസാരി, ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഫര്‍ഹാനെ കാണാതാവുകയായിരുന്നു.
കാണാതാകുന്നതിന് മുമ്പ് കുട്ടി കരയുന്ന ശബ്‌ദം കേട്ടതായി മാതാവ് പറഞ്ഞിരുന്നു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്‌തമായി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ഇന്നലെ കണ്ടെത്താനായിരുന്നില്ല. കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രിയിൽ തിരച്ചിൽ അവസാനിപ്പിക്കുകയും ഇന്ന് പുനരാരംഭിക്കുകയും ആയിരുന്നു.
Most Read: മധു കേസ്; സ്‌പെഷ്യൽ പബ്‌ളിക്ക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം