പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദനത്തിരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ളിക്ക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം വിചാരണ കോടതിയില്‍ പരാതി നല്‍കി.
എന്നാല്‍, സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് വ്യക്‌തമാക്കിയ കോടതി, വിസ്‌താരം തുടരാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് പ്രോസിക്യൂട്ടറെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമാവുന്നതു വരെ സാക്ഷിവിസ്‌താരം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം വീണ്ടും അപേക്ഷ നൽകി.
വെള്ളിയാഴ്‌ചയിലെ വിസ്‌താരം നിര്‍ത്തിവെച്ച കോടതി, പ്രോസിക്യൂട്ടറെ മാറ്റുന്നതില്‍ 14നകം തീരുമാനമുണ്ടാവണമെന്ന് നിര്‍ദ്ദേശിച്ചു. അതുകഴിഞ്ഞും സാക്ഷിവിസ്‌താരം നിര്‍ത്തിവെക്കണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും അല്ലാത്തപക്ഷം 14ന് വിസ്‌താരം തുടരുമെന്നും കോടതി അറിയിച്ചു.
Read Also: നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്ക് ഇഡിയുടെ പുതിയ നോട്ടീസ്