വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ മൽസരിക്കാനായി ആര്‍ജെപി നേതാവും, ആക്‌ടിവിസ്‌റ്റുമായ സികെ ജാനുവിന് കോഴ നല്‍കിയ സംഭവത്തില്‍ വയനാട് ബിജെപിയില്‍ പൊട്ടിത്തെറി. വിവാദം വലിയ ചർച്ചയായതോടെ വിഷയത്തിൽ അച്ചടക്ക നടപടിയും രാജിയും ഉണ്ടായി. ജില്ലയിലെ യുവമോര്‍ച്ച ഭാരവാഹികളെ തൽസ്‌ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്.
യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ദീപു പുത്തന്‍പുരയില്‍, ബത്തേരി മണ്ഡലം ഭാരവാഹി ലിലില്‍ കുമാര്‍ എന്നിവരെയാണ് പദവിയില്‍ നിന്ന് മാറ്റിയത്. കോഴ വിവാദവുമായി ബന്ധപ്പെട്ട് ദീപു പുത്തന്‍പുരയില്‍ പരസ്യമായി പ്രതികരിച്ചിരുന്നു. അഴിമതി കാട്ടിയവര്‍ അകത്തും, തെറ്റ് ചൂണ്ടിക്കാട്ടിയവര്‍ പുറത്തും എന്ന നിലപാടാണ് പാർട്ടിക്കെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
അതിനൊപ്പം തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബിജെപി നേതാവിനെ കയ്യേറ്റം ചെയ്‌ത സംഭവവും ഉണ്ടായിരുന്നു. അതേസമയം, ഈ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നഗരസഭാ കമ്മിറ്റി, സമീപ പഞ്ചായത്തുകളിലെ കമ്മിറ്റികൾ എന്നിവിടങ്ങളിലെ ഭാരവാഹികള്‍ രാജിവച്ചു. കമ്മിറ്റികള്‍ പിരിച്ചുവിട്ടതായും ഇവർ അറിയിച്ചു.
Read Also: പോലീസ് സംരക്ഷണം വേണം; സിസ്‌റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ