ന്യൂഡെൽഹി: സംസ്‌ഥാനത്തെ ബിടെക് പരീക്ഷാ നടത്തിപ്പ് ചോദ്യം ചെയ്‌ത് കേരള സാങ്കേതിക സർവകലാശാലയിലെ ഒരുവിഭാഗം വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ എഴുത്ത് പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് വിദ്യാർഥികൾ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. റിട്ട് ഹരജിയാണ് വിദ്യാർഥികൾ നൽകിയിരിക്കുന്നത്.
കേരളത്തിൽ പഠിക്കുന്ന ഇതര സംസ്‌ഥാനത്ത് നിന്നുള്ള വിദ്യാർഥികൾക്ക് തീരുമാനം പ്രയാസമുണ്ടാക്കുമെന്നും ഹരജിയിലുണ്ട്. എഴുത്തു പരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും ഓൺലൈനായി ക്രമീകരണം ഏൽപ്പെടുത്തണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. തങ്ങളുടെ ജീവൻ വച്ച് കളിക്കരുതെന്നും, മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാർഥികൾ പറയുന്നു.
ഈ ആവശ്യം ഇന്നയിച്ച് നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജികൾ കോടതി തള്ളുകയായിരുന്നു.
Most Read: ചന്ദ്രിക പണമിടപാട് കേസ്; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഹാജരാകില്ല