റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ജയ്‌ഷ്‌പുർ നഗറിൽ ദസറ ആഘോഷങ്ങൾക്കായി ഒത്തുകൂടിയ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി നാല് പേർ മരിച്ചു. 16 പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ പാതൽഗാവോൺ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
Chhattisgarh, Patthargaon village in Jaspur. A vehicle carrying cannabis rushed on a crowd on street celebrating Dussehra causing death of one with 14 injured. Driver caught by locals & vehicle burned.
No election state, non BJP ruling state. So we can accept pindrop silence. pic.twitter.com/9yfoGLx3nn
— PIYU$H Kshatriya Speaks (@SpeaksKshatriya) October 15, 2021
ദുർഗാ വിഗ്രഹം ഒഴുക്കാനായി (നിമഞ്‌ജനം) കൂട്ടത്തോടെ പോവുകയായിരുന്ന ആളുകൾക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. പാതൽഗാവോണിലെ റായ്‌ഗഡ് റോഡിലായിരുന്നു സംഭവം. ക്ഷുഭിതരായ നാട്ടുകാർ കാർ അടിച്ചുതകർത്ത തീവെച്ചു. വാഹനമോടിച്ച ഡ്രൈവറെയും ആളുകൾ മർദ്ദിച്ചു. വാഹനത്തിൽ നിന്ന് കഞ്ചാവ് കെട്ട് കണ്ടെടുത്തതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബബ്‌ളു വിശ്വകർമ, ശിശുപാൽ സാഹു എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ മധ്യപ്രദേശ് സ്വദേശികളാണെന്നാണ് പോലീസ് നൽകുന്ന വിവരം.
സ്‌ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്‌ഥ നിലനിന്നിരുന്നു. പോലീസെത്തി സ്‌ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. ജനക്കൂട്ടത്തെ തുടർന്ന് ഇവിടുത്തെ ഗതാഗതവും മണിക്കൂറുകളോളം സ്‌തംഭിച്ചിരുന്നു.
Also Read: ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്ത് ഹിന്ദുക്കളുടെ ക്ഷേമത്തിന് മാത്രം; മോഹന്‍ ഭഗവത്