ദോഹ : കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 777 പേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്‌ചയാണ് വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ പിടിയിലായത്. മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. 478 പേരെയാണ് മാസ്‌ക് ധരിക്കാത്തതിന് മാത്രം പോലീസ് പിടികൂടിയത്.
സാമൂഹിക അകലം പാലിക്കാത്തതിന് 73 പേർക്കെതിരെയും, മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 4 പേർക്കെതിരെയും, പാര്‍ക്കുകളിലും മറ്റും ഒത്തുചേര്‍ന്നതിന് 205 പേര്‍ക്കെതിരെയും നടപടിയെടുത്തു. കൂടാതെ കാറില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേരെ കയറ്റി യാത്ര ചെയ്‌തതിന് 8 പേരും അടച്ചിട്ട സ്‌ഥലങ്ങളില്‍ ഒത്തുകൂടിയതിന് 9 പേരും പിടിയിലായി.
അറസ്‌റ്റ് ചെയ്‌ത ആളുകളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17ആം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
Read also : രാജ്യത്ത് കോവിഡ് മരുന്നായ 2ഡിജി പുറത്തിറക്കി; ഡെൽഹിയിൽ ആദ്യ വിതരണം