ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം നീട്ടി നൽകി സുപ്രീം കോടതി. വിചാരണ കോടതി ജഡ്‌ജിയുടെ ആവശ്യം അഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. എന്നാൽ ഇനി സമയം നീട്ടിനൽകില്ല. ഇത് അവസാന അവസരമാണെന്നും ഇനിയൊരു അവസരം ഉണ്ടാകില്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി പുറത്ത് ഇറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾക്ക് ഫെബ്രുവരി ആദ്യവാരം വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ പ്രോസിക്യൂട്ടർ ഹാജരാകാത്തത് അടക്കമുള്ള കാര്യങ്ങളാൽ ഈ സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തിൽ പറയുന്നു.
Read Also: നിർമലാ സീതാരാമന് എതിരായ ഐസക്കിന്റെ പരാമർശത്തിൽ വിമർശനവുമായി കെ സുരേന്ദ്രൻ