അനധികൃത സ്വത്തുസമ്പാദന കേസ്; ചോദ്യം ചെയ്യൽ പൂർത്തിയായി; കെഎം ഷാജിയെ വിട്ടയച്ചു

By News Desk, Malabar News
KM-Shaji house controversy
Ajwa Travels

കോഴിക്കോട്: അനധികൃത സ്വത്തുസമ്പാദന കേസിൽ മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്‌തു. തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് ഷാജി നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചത്.

കൂടാതെ കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ 47 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കാനായി സമർപ്പിച്ച രസീതുകൾ വ്യാജമാണോ എന്നും വിജിലൻസ് സംശയിക്കുന്നു. ഇതിന് പുറമേ മാളൂർകുന്നിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കെഎം ഷാജി മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.

Also Read: മതേതരത്വ നിലപാടുകളിൽ വെള്ളം ചേർക്കരുത്; വിമർശനവുമായി കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE