ജാതി സെൻസസ്; പ്രധാനമന്ത്രിയെ വിമർശിച്ച് തേജസ്വി യാദവ്

By Staff Reporter, Malabar News
Tejaswi-Yadav against PM
Ajwa Travels

ന്യൂഡെൽഹി: ജാതി സെൻസസിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യാൻ സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിനെ അപമാനിച്ചുവെന്ന് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വിഷയത്തിൽ കേന്ദ്രത്തിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ കാണാൻ അനുമതി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫിസിലേക്ക് കത്തയച്ചെന്നും എന്നാൽ ഇതിന് പ്രതികരണം ലഭിച്ചില്ലെന്നുമുള്ള ആരോപണവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്ത് വന്നിരുന്നു.

കേന്ദ്രവും ബിഹാറും ഭരിക്കുന്നത് എൻഡിഎ സർക്കാരുകളാണ്. ബിഹാർ നിയമസഭയിലെ പ്രതിപക്ഷമായ ഞങ്ങൾ മുഖ്യമന്ത്രിയെ കാണാനായി പോയിരുന്നു. പ്രധനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താൻ അനുമതി തേടണമെന്നും നമുക്ക് അദ്ദേഹത്തെ പോയി കാണാമെന്നും നിതീഷ് കുമാറിനോട് പറഞ്ഞിരുന്നു. ഒരാഴ്‌ചക്കുള്ളിൽ സമയം അനുവദിച്ചില്ലെങ്കിൽ അത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാവുമെന്ന് തേജസ്വി പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചു നോക്കൂ, അദ്ദേഹത്തിന് വേറെ പലരുമായും കൂടിക്കാഴ്‌ച നടത്താൻ സമയമുണ്ട്. പക്ഷെ ജാതി സെൻസസ് പോലെ പ്രധാനപ്പെട്ടൊരു വിഷയം ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാൻ സമയമില്ലെങ്കിൽ കൂടുതലൊന്നും പറയാനില്ല; തേജസ്വി വ്യക്‌തമാക്കി.

ജാതി സെൻസസ് ആവശ്യപ്പെട്ട് ബിഹാർ നിയമസഭ കഴിഞ്ഞ വർഷം പാസാക്കിയ പ്രമേയത്തെ ജെഡിയു, ആർജെഡി കക്ഷികൾക്ക് പുറമേ ബിജെപിയും പിന്തുണച്ചിരുന്നു. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്‌തമായി ജാതി സെൻസസ് നടത്തില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചതോടെ ബിഹാറിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.

Read Also: തൊഴിലവസരങ്ങൾ, കോടികളുടെ നിക്ഷേപം; വൻ വാഗ്‌ദാനങ്ങളോടെ സ്‌ക്രാപ്പേജ് പോളിസി പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE