ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്‍കാന്‍ ഇടപെട്ടെന്ന കേസില്‍ കാര്‍ത്തി ചിദംബരം ഉൾപ്പടെ അഞ്ച് പേർക്കെതിരെ എഫ്‌ഐആർ. ഭാസ്‌കരരാമന്‍, വികാസ് മഖാരിയ എന്നിവരേയും പ്രതിയാക്കിയിട്ടുണ്ട്. പഞ്ചാബിലെ മാന്‍സ ആസ്‌ഥാനമായ കമ്പനി ഇടനിലക്കാരന്‍ വഴി കോഴ നല്‍കിയെന്നാണ് എഫ്‌ഐആറിലുള്ളത്. വിസ അനുവദിക്കുന്നതിന് 50 ലക്ഷം രൂപ കോഴയായി ആവശ്യപ്പെട്ടതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ഡെൽഹി, മുംബൈ, ചെന്നൈ തുടങ്ങി ഏഴിടങ്ങളിലാണ് റെയ്‌ഡ് നടന്നത്. ‘എനിക്ക് കണക്ക് നഷ്‌ടപ്പെട്ടു, എത്ര തവണ സംഭവിച്ചു? ഒരു റെക്കോര്‍ഡ് ആയിരിക്കണം’- എന്നായിരുന്നു റെയ്‌ഡിനു പിന്നാലെ കാർത്തിയുടെ പ്രതികരണം. പി ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചത് ഉൾപ്പടെ നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
Read also: ‘ഒരു റെക്കോര്‍ഡ് ആയിരിക്കണം’- റെയ്‌ഡിൽ പ്രതികരിച്ച് കാര്‍ത്തി ചിദംബരം