ന്യൂഡെൽഹി: സിബിഎസ്‌ഇ പരീക്ഷാ പരിഷ്‌കരണത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർഥികൾ. പരിഷ്‌കരിച്ച പരീക്ഷാരീതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്.
ഭാവി ഇരുട്ടിലാക്കുന്ന നടപടിയാണ് സിബിഎസ്‌ഇയുടേത് എന്നാണ് വിദ്യാർഥികളുടെ ആരോപണം. മുൻപ് ഉണ്ടായിരുന്ന പരീക്ഷയായിരുന്നെങ്കിൽ ഉത്തരം തെറ്റാണെങ്കിലും മാർക്ക് ലഭിക്കും. സബ്‌ജക്‌ടീവ് ആയ പരീക്ഷ ആണെങ്കിൽ പഠിച്ചതൊക്കെ എഴുതാൻ കഴിയുമെന്നും വിദ്യാർഥികൾ പറയുന്നു.
മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലുള്ള പരീക്ഷയോട് ഒരു തരത്തിലും പൊരുത്തപ്പെടാൻ കഴിയില്ല. പുതിയ രീതിയിൽ പരീക്ഷ എഴുതാൻ വേണ്ടത്ര പരിശീലനം കിട്ടിയില്ലെന്നും ആക്ഷേപമുണ്ട്. മഹാമാരിക്കാലത്തെ പ്രതിസന്ധിക്ക് ശേഷം വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയ പരിഷ്‌കരണം പിൻവലിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിദ്യാർഥി സംഘടനകൾ.
Also Read: ലഖിംപൂര്‍ ഖേരി; അജയ് മിശ്രയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു