തിരുവനന്തപുരം : വാളയാർ കേസിൽ സംസ്‌ഥാന സർക്കാർ പുറത്തിറക്കിയത് വിജ്‌ഞാപനം മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്രം ഹൈക്കോടതിയിൽ. കേസിൽ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ എന്ന് സർക്കാർ കൃത്യമായി വ്യക്‌തമാക്കിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കൂടാതെ എഫ്ഐആറും, അനുബന്ധ രേഖകളും ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും കേന്ദ്രം വ്യക്‌തമാക്കി.
ഇത്തരത്തിൽ കാര്യങ്ങൾ കൃത്യമായി വ്യക്‌തമാക്കിയില്ലെങ്കിൽ അത് പ്രതികൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്താതെ തന്നെ പല കേസുകളും സിബിഐ ഏറ്റെടുത്തിട്ടുണ്ടെന്ന് സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കി.
പാലക്കാട് ജില്ലയിലെ വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സംസ്‌ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതിന് പിന്നാലെ പുനരന്വേഷണത്തിനുളള സംസ്‌ഥാന സർക്കാരിന്റെ വിജ്‌ഞാപനം ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലാണെന്ന് കേന്ദ്രസർക്കാർ അന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി. ഒപ്പം തന്നെ വിജ്‌ഞാപനത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും കേന്ദ്രസർക്കാർ അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Read also : താജ്‌മഹലിന് വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ