ആഗ്ര: താജ്‌മഹലിലെ വ്യാജ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഫിറോസാബാദ് സ്വദേശിയെയാണ് യുപി പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ മനസിക രോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയിൽ ചികിൽസ തേടിയിരുന്നതായും പോലീസ് അറിയിച്ചു. അതേസമയം, ഇയാളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വ്യാഴാഴ്‌ച രാവിലെയാണ് യുപി പോലീസിന്റെ എമർജൻസി നമ്പറിൽ താജ്‌മഹലിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ഇവിടെ നിന്നും സന്ദർശകരെ ഒഴിപ്പിക്കുകയും വ്യാപക പരിശോധന നടത്തുകയും ചെയ്‌തു. സിഐഎസ്എഫും ബോംബ് സ്‌ക്വാഡും ഉൾപ്പെടെയുള്ളവരും പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സന്ദേശം വ്യാജമാണെന്ന് സ്‌ഥിരീകരിച്ചതോടെ 11.15ഓടെ താജ്‌മഹൽ വീണ്ടും സന്ദർശകർക്കായി തുറന്നുനൽകി.
Read also: ലാവ്‌ലിൻ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടലെന്ന് റിപ്പോർട്