ഡെൽഹി: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം നീട്ടി കേന്ദ്ര സർക്കാർ. ജൂൺ 30 വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരണം എന്നാണ് നിർദ്ദേശം.
10 ശതമാനം കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കിൽ നിയന്ത്രണം തുടരണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ ലോക്ക്ഡൗൺ ഉചിതമായ സമയത്ത് മാത്രമേ പിൻവലിക്കാൻ പാടുള്ളുവെന്ന് വ്യക്‌തമാക്കിയ കേന്ദ്രം ഘട്ടം ഘട്ടമായി വേണം പിൻവലിക്കാനെന്നും അറിയിച്ചു.
അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 2,11,298 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. 3,847 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. ദിവസങ്ങൾക്ക് ശേഷമാണ് മരണസംഖ്യ നാലായിരത്തിൽ താഴെയാകുന്നത്. അതേസമയം 2,83,135 പേർ രോഗമുക്‌തി നേടിയിട്ടുമുണ്ട്. രാജ്യത്ത് ഇതുവരെ 2,73,69,093 ആളുകൾക്കാണ് കോവിഡ് ബാധയേറ്റതെന്നാണ് ഔദ്യോഗിക കണക്കുകൾ.
Read Also: കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ