തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില സർക്കാർ വർധിപ്പിച്ചു. 15 സാമഗ്രികളുടെ വിലയിലാണ് വര്‍ധനവ് വരുത്തിയത്. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്‌ചയിച്ച വിലയിലാണ് സര്‍ക്കാര്‍ വര്‍ധനവ് വരുത്തിയത്. പിപിഇ കിറ്റിന് 328 രൂപ (നേരത്തെ 273), എന്‍95 മാസ്‌കിന് 26 (നേരത്തെ 22), പള്‍സ് ഓക്‌സി മീറ്റര്‍ 1800 (നേരത്തെ 1500) എന്നിങ്ങനെയാണ് വില വര്‍ധനവ്.
മൂന്ന് ലെയര്‍ മാസ്‌കിന്റെ വില 3ൽ നിന്ന് 5 രൂപയാക്കി. ഫെയിസ് ഷീല്‍ഡ് 25 രൂപ, ഏപ്രൺ 14 രൂപ. 192 രൂപയായിരുന്ന 500 മില്ലി ഹാന്‍ഡ് സാനിറ്റൈസറിന് പുതുക്കിയ വില 230 രൂപയാണ്. 200 മില്ലിക്ക് 118, 100 മില്ലിക്ക് 66 എന്നിങ്ങനെയാവും ഇനി വില. സര്‍ജിക്കല്‍ ഗൗണിന്റെ വില 65ല്‍ നിന്ന് 78 ആയി. പരിശോധനാ ഗ്‌ളൗസ് 7 രൂപ, സ്‌റ്റിറൈല്‍ ഗ്‌ളൗസ് 18 രൂപ, എന്‍ആര്‍ബി മാസ്‌ക് 96, ഓക്‌സിജന്‍ മാസ്‌ക് 65, ഫ്‌ളോമീറ്റര്‍ 1824 എന്നിങ്ങനെയാണ് പുതുക്കിയ വില.
അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതക്കുറവും വില വര്‍ധനവുമാണ് സാമഗ്രികളുടെ വില വര്‍ധിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിൽ പറയുന്നു. കൂടാതെ നേരത്തെ നിശ്‌ചയിച്ച വിലയില്‍ വില്‍പ്പന നടത്തിയാല്‍ നഷ്‌ടമാകുമെന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചിരുന്നു. കോവിഡ് സാമഗ്രികള്‍ക്ക് അന്യായമായ വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നേരത്തെ സര്‍ക്കാര്‍ വില നിയന്ത്രിച്ച് ഉത്തരവ് ഇറക്കിയത്.
Also Read: ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണം തള്ളി സര്‍വകക്ഷി യോഗം