രണ്ട് കോടിയുടെ വിഗ്രഹത്തിൽ ആകെ 14 ഗ്രാം സ്വർണം; ഉടമകളുടെ മൊഴി വ്യാജമെന്ന് പോലീസ്

By News Desk, Malabar News
chengannur idol robbery
Ajwa Travels

കോട്ടയം: ചെങ്ങന്നൂരിൽ വിഗ്രഹ നിർമാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവർന്ന സംഭവത്തിൽ ഉടമകളുടെ പരാതി വ്യാജമെന്ന് പോലീസ്. കാണാതായ വിഗ്രഹം നിർമാണ ശാലക്ക്‌ സമീപമുള്ള തോട്ടിൽ നിന്നാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ ആക്രമണം നടത്തിയ മുൻ ജീവനക്കാരനെ കുടുക്കാൻ വേണ്ടിയാണ് ഉടമകൾ വിഗ്രഹം മോഷണം നടന്നതായി പരാതി നൽകിയതെന്നും പോലീസ് വ്യക്തമാക്കി.

Also Read: നിര്‍മ്മാണശാലയില്‍ നിന്നും കാണാതായ പഞ്ചലോഹവിഗ്രഹം കണ്ടെത്തി

കാരക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിൽ ആക്രമണം നടത്തി മുൻ ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘം കവർച്ച നടത്തി എന്നായിരുന്നു ഉടമകൾ പോലീസിന് നൽകിയ പരാതി. ആക്രമണം നടന്നതായി സ്ഥിരീകരിച്ചെങ്കിലും വിഗ്രഹ മോഷണത്തിൽ പോലീസിന് തുടക്കം മുതൽ തന്നെ സംശയം ഉണ്ടായിരുന്നു. വിഗ്രഹം രണ്ട് കോടി രൂപയുടെ സ്വർണത്തിൽ നിർമിച്ചതാണെന്നും ഉടമകൾ മൊഴി നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഫോറൻസിക് വിദഗ്‌ധരടക്കം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

പിന്നീട്, ഉടമകളെ വിശദമായി ചോദ്യം ചെയ്‌തതോടെ സത്യാവസ്ഥ പുറത്ത് വന്നു. വിഗ്രഹത്തിന് രണ്ട് കോടിയുടെ മൂല്യമുണ്ടെന്ന വാദവും കള്ളമാണെന്ന് പോലീസ് വ്യക്തമാക്കി. വെറും 14 ഗ്രാം സ്വർണം മാത്രമാണ് വിഗ്രഹത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, സ്ഥാപനത്തിലെ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE