ചെർപ്പുളശ്ശേരി ‘ഹിന്ദു ബാങ്ക്’ തട്ടിപ്പ് കേസ്; മുൻ ആർഎസ്‌എസ്‌ നേതാവ് അറസ്‌റ്റിൽ

By News Desk, Malabar News
Ajwa Travels

പാലക്കാട്: ചെർപ്പുളശ്ശേരി ഹിന്ദുസ്‌ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർഎസ്‌എസ് നേതാവ് അറസ്‌റ്റിൽ. എച്ച്‌ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്‌ണയാണ് അറസ്‌റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന ബിജെപി ആർഎസ്‌എസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.

ഹിന്ദുമത വിശ്വാസികളുടെ ഉന്നമനത്തിനു വേണ്ടി ലാഭം വിനിയോഗിക്കും എന്നു പറഞ്ഞാണ് ഹിന്ദുസ്‌ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങുകയും നിരവധി പേരില്‍ നിന്നായി പണം പിരിക്കുകയും ചെയ്‌തത്‌. 2020 ഫെബ്രുവരിയിലാണ്​ ചെർപ്പുളശ്ശേരിയിൽ സ്‌ഥാപനം പ്രവർത്തനമാരംഭിച്ചത്​. പിന്നീട് എച്ച്‌ഡിബി നിധി ലിമിറ്റഡ് എന്നാക്കി ബാങ്കിന്റെ പേര് മാറ്റി. സംഘപരിവാർ പ്രവർത്തകരിൽനിന്നും അനുഭാവികളിൽ നിന്നുമാണ്​ ഓഹരിയും നിക്ഷേപവും സ്വീകരിച്ചത്​. ഉയർന്ന പലിശയും വാഗ്​ദാനം ചെയ്​തിരുന്നു.

പൂര്‍ണമായും സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമാഹരിച്ച ശേഷമാണ് നിക്ഷേപകരുടെ പരാതിയെ തുടർന്ന് അടച്ചുപൂട്ടിയത്. ബാങ്ക് അധികൃതരുടെ നിലപാടില്‍ സംശയം തോന്നിയ ഇടപാടുകാര്‍ നിക്ഷേപം തിരിച്ചു ചോദിച്ചെങ്കിലും നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. സ്‌ഥാപനത്തിന് വേണ്ടി വാങ്ങിയ ആറു വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്​റ്റർ ചെയ്​തതായും പരാതിയുണ്ട്​.

Also Read: അതിർത്തി വഴിയുള്ള ലഹരിക്കടത്ത്; തടയാൻ കൈകോർത്ത് കേരളവും തമിഴ്‌നാടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE