ഡെൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കംചെയ്‌ത് ഛത്തീസ്ഗഡ്. കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാതായതോടെയാണ് തീരുമാനം. 18 മുതല്‍ 44 വയസുവരെ പ്രായമുള്ളവരിലെ വാക്‌സിന്‍ വിതരണത്തിന് സംസ്‌ഥാന സര്‍ക്കാരാണ് പണം ചിലവിടുന്നതെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോ പറഞ്ഞു.
മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ചിത്രമാണ് പ്രധാനമന്ത്രിക്ക് പകരം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്‌സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പിൻമാറിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞതായി എഎൻഐ റിപ്പോർട് ചെയ്‌തു.
45 വയസിന് മുകളിലുള്ളവർക്ക് മാത്രമേ വാക്‌സിൻ നല്‍കൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതെന്ന് വിശദമാക്കിയ സിംഗ് ഡിയോ 45 വയസിന് മുകളിലുള്ളവരിലെ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമാകും ഉപയോഗിക്കുകയെന്നും അറിയിച്ചു.
അതേസമയം സംസ്‌ഥാന സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണത്തിന് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോ പറഞ്ഞു.
Read Also: സീരിയലുകൾക്ക് പിടിവീഴുന്നു; കേരളത്തിൽ സെൻസറിങ് നടപ്പാക്കുമെന്ന് സജി ചെറിയാൻ