എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന് ചികിൽസ വൈകിപ്പിച്ചതിനാണ് കേസെടുത്തത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്‌ടർമാർ വ്യക്‌തമാക്കുന്നത്. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിയുകയാണ് കുട്ടി.
അപസ്‌മാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തെ മുറിവുകളെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അമ്മയുടെ മൊഴിയിൽ അവ്യക്‌തത ഉണ്ടായതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെയാണ് രണ്ടാനച്ഛൻ കുട്ടിയെ മർദ്ദിച്ചതെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ പരിക്കിന്റെ ചിത്രങ്ങള്‍ ആശുപത്രി അധികൃതര്‍ പോലീസിന് അയച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് തൃക്കാക്കര നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന വിവരം ലഭിക്കുന്നത്.
എന്നാൽ കുട്ടിയെ മർദ്ദിച്ചതല്ലെന്നും, തനിയെ അപകടം പറ്റിയതാണെന്നുമാണ് അമ്മ പോലീസിനോട് വ്യക്‌തമാക്കിയത്. എന്നാൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ അമ്മയോടൊപ്പം താമസിക്കുന്ന ആളാണ് മർദ്ദനത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
Most Read: കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 241 കേസുകള്‍