ടോക്കിയോ: ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ജപ്പാന്റെ സമീപത്ത് കൂടി റഷ്യയും ചൈനയും യുദ്ധവിമാനങ്ങൾ പറത്തിയതായി റിപ്പോർട്. ജപ്പാൻ വിദേശകാര്യ മന്ത്രി നോബുവോ കിഷിയാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ ജപ്പാൻ ഭരണകൂടം ഇരുരാജ്യങ്ങളോടും അതൃപ്‌തി വ്യക്‌തമാക്കിയതായും മന്ത്രി വ്യക്‌തമാക്കി.
യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ നവംബറിന് ശേഷം ഇത് നാലാം തവണയാണ് ജപ്പാന് സമീപം ഇരുരാജ്യങ്ങളുടെയും യുദ്ധവിമാനങ്ങൾ പറക്കുന്നത്. മേഖലയിലെ തൽസ്‌ഥിതി മാറ്റാൻ ചില രാജ്യങ്ങൾ മനഃപൂർവം ശ്രമിക്കുന്നെന്ന് ക്വാഡ് നേതാക്കൾ സംയുക്‌ത പ്രസ്‌താവനയിൽ വ്യക്‌തമാക്കി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനിടെ ലോകരാജ്യങ്ങൾ പ്രതികരണം ഉയർത്തുന്ന സാഹചര്യത്തിൽ അവരുമായി ചേർന്ന് ചൈന ഇത്തരമൊരു നടപടിക്ക് മുതിർന്നത് വളരെ ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു.
Most Read: സർക്കാർ അതിജീവതക്കൊപ്പം; നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി