വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം താലിബാന്‍ നേതാക്കളും സെൻട്രൽ ഇന്റലിജൻസ് ഏജൻസി തലവന്‍ വില്യം ബേണ്‍സും തിങ്കളാഴ്‌ച രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന് റിപ്പോര്‍ട്. താലിബാന്‍ നേതാവ് അബ്‌ദുല്‍ ഗനി ബറദാറുമായി കാബൂളിൽ വച്ചാണ് വില്യം ബേണ്‍സ് കൂടിക്കാഴ്‌ച നടത്തിയതെന്ന് വാഷിങ്ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട് ചെയ്യുന്നു.
എന്നാല്‍ കൂടിക്കാഴ്‌ചയെക്കുറിച്ച് പ്രതികരിക്കാന്‍ സിഐഎയും വൈറ്റ് ഹൗസും തയ്യാറായിട്ടില്ലെന്നാണ് ആഗോള വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്‌സ് പറയുന്നത്. അമേരിക്കന്‍ സൈന്യത്തെ അഫ്‌ഗാനില്‍ നിന്നും പിന്‍വലിക്കുന്നതുമായി ബന്ധപ്പെടാവാം ചര്‍ച്ചയെന്നും വാര്‍ത്തയില്‍ പറയുന്നു. അഫ്‌ഗാനില്‍ നിന്ന് ആഗസ്‌റ്റ് 31നകം സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കണമെന്ന് യുഎസിന് അന്ത്യശാസനവുമായി താലിബാന്‍ രംഗത്തെത്തിയിരുന്നു. ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് താലിബാന്‍ വക്‌താവ് മുന്നറിയിപ്പു നല്‍കിയിരുന്നത്.
Read also: അഫ്‌ഗാനിലെ യുഎസ് പൗരൻമാരെ നാട്ടിലെത്തിക്കുക പ്രഥമ ലക്ഷ്യം; കമല ഹാരിസ്