തെരുവ് കച്ചവടക്കാരോട് അസഭ്യവർഷം; ഇൻസ്‌പെക്‌ടർക്ക് എതിരെ നടപടി

By Team Member, Malabar News
Malabarnews_inspector
Representational image
Ajwa Travels

കണ്ണൂര്‍ : തെരുവോര കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിച്ചു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത്. കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പോലീസ് ഇൻസ്‌പെക്‌ടർ വിനീഷ് കുമാറിനെ കെപി നാലാം ബറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിന് അയച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ തുടര്‍ന്ന് ഉത്തരവ് ഉണ്ടാകുന്നത് വരെ തീവ്ര പരിശീലനത്തില്‍ തുടരാനാണ് നിര്‍ദേശം.

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ടൗണിന് സമീപം റോഡ് സൈഡില്‍ പഴവര്‍ഗ്ഗങ്ങള്‍ വിറ്റിരുന്ന കച്ചവടക്കാര്‍ക്ക് നേരെയാണ് ഇൻസ്‌പെക്‌ടർ അസഭ്യവര്‍ഷം നടത്തിയത്. സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകള്‍ ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തളിപ്പറമ്പ ഡിവൈഎസ്‍പിക്കാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതല നല്‍കിയത്.

സംഭവത്തില്‍ സ്‌പെഷ്യൽ ബ്രാഞ്ചും, ഇന്റലിജന്‍സും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തീവ്ര പരിശീലനം നടത്താനായി ഉത്തരവിട്ടത്. കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ സമയത്ത് കച്ചവടക്കാരില്‍ ഒരാളാണ് സംഭവം പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ ഇട്ടത്. എന്നാല്‍ കച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും, സമൂഹമാദ്ധ്യമങ്ങളില്‍ ഇട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തതാണെന്നുമാണ് ഇൻസ്‌പെക്‌ടർ നല്‍കിയ വിശദീകരണം.

Read also : കർഷകർ തീവ്രവാദികളല്ല; സ്‌റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്ന് സർക്കാർ; പോലീസിന് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE