ശ്രീനഗർ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്‌കർ- ഇ- തൊയ്‌ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്.
ദക്ഷിണ കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. മുൻപ് സൈനികനെ കൊലപ്പെടുത്തിയ ഭീകരൻ ആരിഫ് ഹജമും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ സിആർപിഎഫും ജമ്മു കശ്‌മീർ പോലീസും സംയുക്‌തമായി നടത്തിയ തിരച്ചിലിനിടെ കവാരിഗ്രാം ഗ്രാമത്തിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്‌ഥലത്തേക്കുള്ള വഴികൾ സൈന്യം അടച്ചിരിക്കുകയാണ്.
Also Read: രാജ്യത്തെ ഞെട്ടിച്ച് ലഹരിമരുന്ന് വേട്ട; ഡെൽഹിയിൽ 2500 കോടിയുടെ ഹെറോയ്ൻ പിടികൂടി