ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം. കശ്‌മീരിലെ കുൽഗാമിലാണ് സംഭവം. പാക് ഭീകരരാണ് പ്രദേശത്തുള്ളതെന്നാണ് സൂചന. കുജാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. ഭീകരരുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്തേക്ക് എത്തിയത്.
പരിശോധനക്കിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. അതേസമയം പുലർച്ചെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. പാകിസ്‌ഥാൻ സ്വദേശിയെ ഉൾപ്പെടെയാണ് സൈന്യം വധിച്ചത്. ബെമിന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
ഒരു പോലീസുകാരന് ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റുവെന്നും ജമ്മു പോലീസ് ട്വീറ്റ് ചെയ്‌തിരുന്നു. ഇതേ സംഘത്തിലുള്ളവരെയാണ് നിലവിൽ സൈന്യം വളഞ്ഞിരിക്കുന്നത്. ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് ജമ്മു കശ്‌മീർ പോലീസ് വ്യക്‌തമാക്കി.
Read Also: ഒന്നര വർഷത്തിനകം 10 ലക്ഷം തൊഴിൽ; വകുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്ര