കോളേജുകളും തുറക്കുന്നു; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്ത് കോളേജുകൾ തുറക്കുന്നു. ഒക്‌ടോബർ 18 മുതലാണ് തുറക്കുക. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ 1ന് തന്നെ പ്രീമെട്രിക് ഹോസ്‌റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും തുറക്കും. ബയോ ബബിള്‍ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. എല്ലാ പരിശീലന സ്‌ഥാപനങ്ങളിലെ ക്‌ളാസുകളും ഇതോടൊപ്പം തുടങ്ങാം.

കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവര്‍ത്തിക്കുന്ന കോളേജുകളും ഹോസ്‌റ്റലുകളും സ്‌കൂളുകളും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ നിന്ന് ഒഴിവാകും. കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് പകരം വോളണ്ടിയർമാരെ കണ്ടെത്തുമെന്നും അറിയിപ്പുണ്ട്.

അതേസമയം, ഒക്‌ടോബർ 25 മുതൽ തിയേറ്ററുകൾ തുറക്കാനും അനുമതിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാർഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരുടെ തുടർച്ചയായ ആവശ്യവും സമ്മർദ്ദവും പരിഗണിച്ചാണ് സർക്കാർ തീരുമാനം.

തിയേറ്ററുകൾ കൂടാതെ ഇൻഡോർ ഓഡിറ്റോറിയങ്ങളും 25 മുതൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. വാക്‌സിനേഷൻ പൂർത്തിയാക്കിയ ജീവനക്കാരെ ഉൾപ്പെടുത്തി രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കാകും ഇവിടങ്ങളിൽ പ്രവേശനം. അൻപത് ശതമാനം സിറ്റിങ് കപ്പാസിറ്റിയിലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇരു ചടങ്ങുകളിലും അൻപത് പേരെ വരെ പങ്കെടുപ്പിക്കാം. ശാരീരിക അകലം പാലിച്ചുകൊണ്ട് അൻപത് പേരെ വരെ ഉൾപ്പെടുത്തി ഗ്രാമസഭകൾ ചേരാനും അനുമതി നൽകാൻ തീരുമാനമായിട്ടുണ്ട്.

Also Read: പുരാവസ്‌തു തട്ടിപ്പുകേസ്; മോൻസൺ മാവുങ്കൽ റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE