ഇഡിക്ക് എതിരെ പരാതിയുമായി കിഫ്‌ബി ഉദ്യോഗസ്‌ഥ; നടപടിക്കൊരുങ്ങി സർക്കാർ

By Team Member, Malabar News
kiifb
Representational image
Ajwa Travels

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർക്കെതിരെ പരാതിയുമായി കിഫ്‌ബി ഉദ്യോഗസ്‌ഥ രംഗത്ത്. ഇഡി ഉദ്യോഗസ്‌ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്‌ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്‌ഥാനത്തിൽ ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ കേസെടുക്കാനുള്ള തീരുമാനത്തിലാണ് സംസ്‌ഥാന സർക്കാർ. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്‌ഥർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് കിഫ്ബി ഉദ്യോഗസ്‌ഥ പരാതിയിൽ വ്യക്‌തമാക്കുന്നത്‌.

കിഫ്ബിക്കെതിരെ ഇഡി കേസെടുക്കുന്നതിന് മൂന്ന് ദിവസം മുൻപ് തന്നെ പരാതിക്കാരിയായ ഉദ്യോഗസ്‌ഥയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കിഫ്ബിക്കെതിരായ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും, നടപടികളിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിൻമാറണമെന്നും കിഫ്ബി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേസിൽ കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ വിക്രംജിത് സിംഗ് ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപിൽ ഹാജരായില്ല.

കൂടാതെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഉദ്യോഗസ്‌ഥർക്ക്‌ കൂടുതൽ സമയം അനുവദിക്കണമെന്നും കിഫ്‌ബി ആവശ്യപ്പെട്ടു. ഇഡിക്ക് എതിരെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച സാഹചര്യത്തിൽ കിഫ്ബി സിഇഒ കെഎം അബ്രഹാമും നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കൂടാതെ കിഫ്ബിക്കെതിരായ ഇഡി നടപടി ചോദ്യം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയനും പരാതിപ്പെട്ടിട്ടുണ്ട്. ഇഡിയുടെ ഇടപെടലുകൾ പെരുമാറ്റ ചട്ട ലംഘനമാണെന്നും, കിഫ്ബിക്ക് ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്.

Read also : ലോകത്ത് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സൈന്യം ഇന്ത്യയുടേത്; സൈനിക മേധാവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE