തിരുവനന്തപുരം: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് അറസ്‌റ്റിൽ. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിനെ തുടർന്നാണ് അറസ്‌റ്റ്. തിരുവനന്തപുരം പാളയത്തുവെച്ചാണ് അറസ്‌റ്റ് ചെയ്‌തത്. കേസിൽ 28 യൂത്ത് ലീഗ് പ്രവർത്തകരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് ഫിറോസ്.
തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ഫിറോസിനെ അറസ്‌റ്റ് ചെയ്‌തത്. അൽപ്പസമയത്തിനകം ഫിറോസിനെ കോടതിയിൽ ഹാജരാക്കും. സംസ്‌ഥാന സർക്കാരിനെതിരെ പികെ ഫിറോസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റ് മാർച്ച് നടന്നത്. പ്രതിഷേധ മാർച്ച് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അതേസമയം, മാർച്ചിലെ സംഘർഷത്തിൽ പോലീസിനെ കുറ്റപ്പെടുത്തി യൂത്ത് ലീഗ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സമരത്തെ അടിച്ചമർത്താനാണ് പോലീസ് ശ്രമിച്ചതെന്ന് പികെ ഫിറോസ് അഭിപ്രായപ്പെട്ടിരുന്നു. പോലീസ് യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞു. ഇത് പ്രവർത്തകർ തിരിച്ചെറിയുകയായിരുന്നു. പ്രവർത്തകരുടെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു. ഇക്കാര്യത്തിൽ സംശയം ഉള്ളവർക്ക് ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പികെ ഫിറോസ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Most Read: നാവികസേനക്ക് കരുത്തേകാൻ ‘വാഗിർ’; സ്‌കോർപിയൻ ക്‌ളാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ