നാവികസേനക്ക് കരുത്തേകാൻ ‘വാഗിർ’; സ്‌കോർപിയൻ ക്‌ളാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ

ലോപരിതല ആക്രമണം, ജലാന്തര ആക്രമണം എന്നിവ ഒരേപോലെ നടത്താനുള്ള ശേഷിയാണ് സ്‌കോർപിയൻ ക്‌ളാസ് മുങ്ങിക്കപ്പലുകളുടെ ഏറ്റവും വലിയ ശക്‌തി. ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകൾ ഉപയോഗിച്ച് തകർക്കാനും ഇവയ്‌ക്ക് ശേഷിയുണ്ട്.

By Trainee Reporter, Malabar News
'Waghir'
Ajwa Travels

മുംബൈ: ചൈനീസ് ഭീഷണിയടക്കം നിലനിൽക്കെ, ഇന്ത്യൻ നാവികസേനക്ക്  കരുത്തേകാൻ പുതിയൊരു മുങ്ങിക്കപ്പൽ കൂടി. സ്‌കോർപിയൻ ക്‌ളാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമനായ, ഐഎൻഎസ് ‘വാഗിർ’ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. മുംബൈ നേവി ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് വാഗിർ കമ്മിഷൻ ചെയ്‌തത്‌. ഇന്ത്യയുടെ നേവൽ സ്‌റ്റാഫ്‌ അഡ്‌മിറർ ചീഫായ ആർ ഹരികുമാർ ചടങ്ങിൽ പങ്കെടുത്തു.

ഇതോടെ, വഗീർ അടക്കം ആറ് മുങ്ങിക്കപ്പലുകളാണ് പ്രോജക്‌ട് 75ന്റെ ഭാഗമായി നാവികസേനയിൽ എത്തുക. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം നിർദ്ദേശിച്ച പരിശോധനകളിലൂടെ കടന്നുപോയ ശേഷമാണ് വാഗിർ കമ്മീഷൻ ചെയ്‌തത്‌. ഇന്ത്യയുടെ അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രോജക്‌ട് 75ന്റെ ഭാഗമായാണ് വാഗിർ നിർമിക്കപ്പെട്ടത്.

സമുദ്രത്തിലെ ഇരപിടിയൻ സ്രാവാണ് വാഗിർ. കടലിലെ പ്രതിരോധം കരുത്തുറ്റതാക്കാൻ ഇന്ത്യൻ നാവിക സേനക്ക് വാഗിർ ഇനിയൊരു മുതൽക്കൂട്ടാണ്. ഫ്രഞ്ച് കമ്പനിയായ ഡിസിഎൻഎസിന്റെ സഹകരണത്തോടെ ഏതാണ്ട് പൂർണമായി മുംബയിലെ ഡോക്യാർഡിലാണ് ഇതിന്റെ നിർമാണം പൂർത്തിയായത്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം എന്നിവ ഒരേപോലെ നടത്താനുള്ള ശേഷിയാണ് സ്‌കോർപിയൻ ക്‌ളാസ് മുങ്ങിക്കപ്പലുകളുടെ ഏറ്റവും വലിയ ശക്‌തി.

ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകൾ ഉപയോഗിച്ച് തകർക്കാനും ഇവയ്‌ക്ക് ശേഷിയുണ്ട്. ഈ ശ്രേണിയിലെ ആറ് കപ്പലുകളിൽ ആദ്യത്തേതായ ഐഎൻഎസ് കൽവാരി 2018ലും രണ്ടാമത്തെ കപ്പൽ ഐഎൻഎസ് ഖണ്ഡേരി 2019ലും മൂന്നാമത്തെ കപ്പൽ ഐഎസ്എസ് കരഞ്ച് 2021ലും നാലാമൻ ഐഎൻഎസ് വേല കഴിഞ്ഞ വർഷവും സേനയുടെ ഭാഗമായി. അടുത്ത വർഷം ആറാമൻ ഐഎൻഎസ് വാഗ്‍ഷീറും നേവിയുടെ ഭാഗമാകും.

Most Read: സാമൂഹിക സുരക്ഷയിലും വികസനത്തിലും കേരളം മുന്നിൽ; ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE