തിരുവനന്തപുരം: യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സ്‌പീക്കറുടെ രാജി ആവശ്യപ്പെട്ടും സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായും നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.
ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. രാവിലെ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രണ്ടു തവണ നിയമസഭാ കവാടത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌ത് മാറ്റുകയായിരുന്നു.
അതേസമയം സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കകത്തു പ്രതിഷേധിക്കുകയും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്‌തു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷത്തിലെ എല്ലാ നേതാക്കളും ഇറങ്ങിപ്പോയിരുന്നു. പിസി ജോര്‍ജും വിമര്‍ശനം രേഖപ്പെടുത്തി പ്രതിപക്ഷത്തോടൊപ്പം സഭക്ക് പുറത്തു പ്രതിഷേധിച്ചിരുന്നു.
Read Also: പ്രതിഷേധിക്കാതെ ഒ രാജഗോപാൽ; സഭ ബഹിഷ്‌കരിച്ചില്ല