ന്യൂഡെൽഹി: നേതാക്കളുടെ പരസ്യ പ്രസ്‌താവനക്ക് കോൺഗ്രസിൽ വിലക്ക്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയത്. പാർട്ടി നേതൃത്വത്തിന് എതിരായി അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും എഐസിസി നേതൃത്വം നിർദേശിച്ചു. പാർട്ടിയുടെ നൻമക്ക് വേണ്ടി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് എഐസിസി അറിയിച്ചു.
ദേശീയ തലത്തിൽ കോൺഗ്രസിൽ ഉടലെടുത്ത ദേശിയ തലത്തിൽ കോൺഗ്രസിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടേയും വിമത നേതാക്കളുടെ പരസ്യ പ്രസ്‌താവനകളുടേയും പശ്‌ചാത്തലത്തിലാണ് പുതിയ തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുകയാണ് വിമത സംഘം.
അതിനിടെ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക് ഇല്ലെന്ന് വ്യക്‌തമാക്കി രാഹുൽ ഗാന്ധി രംഗത്ത് വന്നു. അധ്യക്ഷ പദത്തിലേക്ക് ഉചിതനായ ആളെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്‌ഥാനത്തേക്ക് വരണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ രാഹുൽ അത് തള്ളുകയായിരുന്നു.
Read Also: കെസി വേണുഗോപാല്‍ സംഘടനാ കാര്യങ്ങള്‍ വൈകിപ്പിക്കുന്നു; രുചി ഗുപ്‌ത രാജിവെച്ചു