ഫോൺ രേഖ പരിശോധിക്കും; യുവാക്കളെ ഭീകരവാദത്തിൽ നിന്ന് പിന്തിരിപ്പിക്കുക ലക്ഷ്യം

By Desk Reporter, Malabar News
kashmir army_2020 Sep 13
Representational Image
Ajwa Travels

ശ്രീന​ഗർ: കശ്‌മീരിലെ യുവാക്കൾ ഭീകരവാദികളുടെ വലയിൽ വീഴുന്നത് തടയാൻ പുതിയ മാർ​ഗവുമായി കരസേന. ഫോൺരേഖകൾ പരിശോധിച്ച് ഭീകരരുമായി ബന്ധം പുലർത്തുന്ന യുവാക്കളെ കണ്ടെത്തി കൗൺസിലിങ് നൽകാനാണ് നീക്കം.

സേനയുടെ പിടിയിലാകുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്യുന്ന പ്രാദേശിക ഭീകരരുടെ ഫോൺ രേഖകൾ പരിശോധിച്ച്, ഇവർ ബന്ധം പുലർത്തുന്ന യുവാക്കളെ കണ്ടെത്തും. തുർന്ന് ഇവർക്ക് കൗൺസിലിങ് നൽകും. യുവാക്കളുടെ കുടുംബാംഗങ്ങള്‍ക്കും കൗൺസിലിങ് നൽകുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൃത്യസമയത്ത് കൗൺസലിങ് നൽകിയാൽ യുവാക്കളെ നേർവഴിക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ലഫ്. ജനറൽ ബി.എസ് രാജു പറഞ്ഞു.

കശ്‌മീരിൽ യുവാക്കളെ ഭീകര സംഘടനയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് സൈന്യത്തിന്റെ പുതിയ നീക്കം. പിടിയിലാകുന്ന ഭീകരർ അവരുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ വെളിപ്പെടുത്താറില്ല. എന്നാൽ ഫോൺ വിളികൾ പിന്തുടരാൻ തുടങ്ങിയതോടെ സൈന്യത്തിന്റെ ജോലി എളുപ്പമായെന്നും അദ്ദേഹം അവകാശപ്പെട്ടു.

കശ്‌മീരിൽ 80ഓളം യുവാക്കളാണ് ഈ വർഷം മാത്രം വിവിധ ഭീകര സംഘടനകളിൽ ചേർന്നത് എന്നാണ് സൗത്ത് കശ്‌മീർ ഡിഐജി അതുൽ ഗോയൽ പറയുന്നത്. ഇവരിൽ പലരുടെയും കുടുംബാംഗങ്ങൾ മക്കളുടെ തിരിച്ചുവരവിനായി സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പോസ്റ്റ് ഇട്ടിരുന്നുവെങ്കിലും പ്രയോജനം ഉണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE